കൊച്ചി: കുർബാന, എറണാകുളം അങ്കമാലി അതിരൂപത എന്നീ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയോ പൗരസ്ത്യ തിരുസംഘമോ സീറോമലബാർ സിനഡിന് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് സഭാ വക്താവ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. പുതിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ്പ് ആൻഡ്രൂസ് താഴത്ത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാ പിന്തുണയും സഭ നൽകുന്നുണ്ട്. കുർബാനയുടെ ഏകീകരണം, സ്ഥലവില്പനയിലെ നഷ്ടം നികത്തൽ എന്നിവയിൽ വിശദീകരണം സഭ നൽകിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്കെതിരെ ജാഗ്രത പുലർത്തണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ വിട്ടുനിൽക്കണമെന്നും സഭ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |