കൊച്ചി: കേരളത്തിലെ കെട്ടിട നിർമാണത്തിനുള്ള അനുമതി വിവിധ ഘട്ടങ്ങളിൽ പ്രത്യേകം വാങ്ങണമെന്ന നിർദ്ദേശം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ആർക്കിടെക്ട്‌സ് ചെയർമാൻ എൽ. ഗോപകുമാർ പറഞ്ഞു.
നിലവിലുള്ള സോഫ്റ്റ്വെയറിന്റെ അപാകതകൾ പരിഹരിക്കുകയും കെട്ടിട നിർമാണ അനുമതിക്ക് സമാന്തര സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ കാലതാമസം ഒഴിവാക്കാൻ സാധിക്കും. ലെൻസ് ഫെഡ്, ക്രെഡായ്, ഐ.ഐ.എ സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ കെട്ടിട നിർമാണ രംഗത്തെ പരിഷ്‌കാരങ്ങൾ നടപ്പാക്കാവൂ. വകുപ്പിന് പുതിയ മന്ത്രിയെ ലഭിച്ചത് ആശാവഹമാണ്. പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമെങ്കിൽ മേഖലയിലെ സംഘടനകളുമായും യോജിച്ച് സമരരംഗത്തേക്ക് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |