തൃക്കാക്കര : ഹെൽമറ്റില്ലാത്ത യാത്ര മുതൽ നമ്പർ പ്ലേറ്റിൽ കൃത്രിമം വരെ കൈവിരലിൽ എണ്ണിയാൽ ഒടുങ്ങാതത്ര കേസുകളിലായി മോട്ടോർവാഹന വകുപ്പ് ഒരു മാസം കൊണ്ട് പിഴ ഇനത്തിൽ ഈടാക്കിയത് ഒരു കോടി രൂപയോളമാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നവംബർ ഒന്നു മുതൽ 31 വരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 3195 വാഹനങ്ങൾ പിടികൂടി.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ് പി സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 95,09,664 രൂപ പിഴ ഈടാക്കിയത്. 102 കേസുകൾ കോടതിക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പറഞ്ഞു.
കേസുകൾ ഇങ്ങനെ
ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 784, ഹെൽമറ്റില്ലാതെ പിൻ സീറ്റിൽ യാത്ര ചെയ്തതിന് 878, മൊബൈൽ ഉപയോഗിച്ചതിന് 52, സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ചതിന് 21, സീറ്റ് ബെൽറ്റ് (യാത്രക്കാരൻ) 5, ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 185, സൺ ഫിലിം ഒട്ടിച്ച വാഹനം ഓടിച്ചത് 250, ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5, അമിത വേഗത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് 39, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 155, ആൾട്ടറേഷൻ ചെയ്ത വാഹനം 268, അനധികൃത പാർക്കിംഗ് 224, ടാക്സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 161, ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 62, അമിത ഭാരം കയറ്റിയതിന് 76, എയർ ഹോൺ ഘടിപ്പിച്ചതിന് 209, നമ്പർ പ്ളേറ്റിൽ കൃതൃമം 179, അമിത ലൈറ്റ് 107, മറ്റ് കുറ്റങ്ങൾ 641
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |