കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിൽ നഷ്ടമായത് 106 പേരുടെ ജീവൻ. 2021-2022 വർഷത്തിൽ മാത്രം 46 പേർ കൊല്ലപ്പെട്ടു. ആറളം ഫാം ഉൾപ്പെടുന്ന നോർത്തേൺ സർക്കിളിൽ മാത്രം കൊല്ലപ്പെട്ടത് 18 പേരാണ്.
കേരളത്തിൽ ആനയുടെ ആക്രമണത്തിൽ മനുഷ്യമരണം വർദ്ധിച്ചുവരുന്നതായ് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം വന്യജീവി പരിപാലനം, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിനും മറ്റുമായി 6.06 കോടി രൂപ നീക്കിവച്ചതായി വനം മന്ത്രി ഭൂപേന്ദർ യാദവ് ലോകസഭയെ അറിയിച്ചിരുന്നു.
ജനവാസ മേഖലകളിൽ ആന ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുനെല്ലി-കദ്രക്കോട്, നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, നിലമ്പൂർ അപ്പൻകാപ്പ്, മുതമല നിലമ്പൂർ ഒവാലി, പേര്യ-പക്രാന്താളം, ബേഗൂർ-ബ്രഹ്മഗിരി, കൊട്ടിയൂർ-പേരിയ എന്നിവിടങ്ങളിൽ ആനത്താര നിർമ്മിക്കുമെന്ന് നേരത്തെ സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |