
തലശ്ശേരി: കുയ്യാലിയിൽ അഞ്ചു കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെ (33) അറസ്റ്റുചെയ്തു. കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈയാളെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 5.025 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ്, കെ.ബിനീഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ചെറുപൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
തലശ്ശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വിൽപ്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്‌ക്വാഡ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് എക്‌സൈസിന്റെ വലയിൽ അകപ്പെട്ടത് .
ലഹരി കടത്ത് നിരിക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് , കേരള എക്‌സൈസിന്റെ സൈബർ വിംഗിന്റെയും സഹായവും ലഭിച്ചിരുന്നു .
ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്‌സൈസ് നടത്തി വരുന്നത് .
തലശ്ശേരി റേഞ്ചിലെ അസി:എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.സി ഷിബു , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം .കെ.സുമേഷ് , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )ഡ്രൈവർ എം.സുരാജ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ശില്പ , കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ് ,കെ.ബിനീഷ് , എം.കെ.പ്രസന്ന , സിവിൽ എക്‌സൈസ് ഓഫീസർ വി.അഖിൽ, എക്‌സൈസ് സൈബർ സെല്ലിലെ ടി.സനലേഷ് , സുഹീഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |