കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സി യായി പുനർ നിയമിതനായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ പ്രതീകാത്മക സമരവുമായി കെ.എസ് .യു .വിസി പുനർ നിയമിതനായി ചുമതലയേൽക്കുന്ന ഇന്നലെ ഉച്ചയോടെ വി.സി.ക്ക് കുടിക്കാനായി കമ്മ്യൂണിസ്റ്റ് കഷായവും പിടിക്കാനായി ചെങ്കൊടിയേന്തിയുമാണ് പ്രവർത്തകരെത്തിയത്.സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ നിയമനം നടത്താൻ ഒത്താശ ചെയ്തു കൊടുക്കുന്ന വി സി പാർട്ടി നേതൃത്വത്തിനായി അടിമപണി ചെയ്യുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെയാണ് വി.സി ചുമതലയേൽക്കാനെത്തിയത്. ഇതിനിടെയിലാണ് കെ.എസ്.യു പ്രവർത്തകർ കമ്യൂണിസ്റ്റ് കഷായവും ചെങ്കൊടിയുമായി പ്രകടനമായി എത്തിയത്. സർവകലാശാല കവാടത്തിന് മുൻപിൽ പ്രവർത്തകർ ചെങ്കൊടി കെട്ടുകയും കഷായം വയ്ക്കുകയും ചെയ്തു. കെ.എസ്.യു പ്രതിഷേധം തടയുന്നതിനായി വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. തുടർന്ന്
കണ്ണൂർ ടൗൺ എസ്. ഐ അഖിലിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ മടങ്ങുകയായിരുന്നു. വൻ പീലിസ് സന്നാഹത്തോടെയാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ മടങ്ങിയത്. അഭിഷേക്, ഹരികൃഷ്ണൻ , ഇമ്രാൻ റി നിൽ തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |