മട്ടന്നൂർ:ബോംബിന്റെയും മിസൈലിന്റെയും തീമഴ പെയ്യുന്ന യുക്രെയിനിൽ നിന്ന് പ്രാണനുമായി പതിനൊന്നംഗ വിദ്യാർത്ഥി സംഘം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ കാത്തിരുന്ന ബന്ധുക്കളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. . കൈയിൽ കിട്ടിയതൊക്കെയെടുത്തുള്ള പരക്കംപാച്ചിലിൽ സർട്ടിഫിക്കറ്റുകൾ പോലും മറന്നുവച്ച് മടങ്ങിയ ഇവരുടെ ദൈന്യത കണ്ടുനിന്നവരിലും സങ്കടത്തിരയിളക്കി.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണിച്ചാർ സ്വദേശികളായ നവ്യ, അക്സ , മാലൂരിലെ ദിൽഷ ,മാഹിയിലെ അശ്വിൻ, പേരാമ്പ്രയിലെ ആദ്യപ്രകാശ്, വയനാട്ടിലെ ലെനിൻ, നിലമ്പൂരിലെ അൽക്ക ജാനറ്റ്, കോഴിക്കോട്ടെ ഹൃത്വിക് കൃഷ്ണ, കൊണ്ടോട്ടിയിലെ അർസാദ്, കുറ്റിയാടിയിലെ മുഹമ്മദ് ഇല്യാസ്, കാഞ്ഞങ്ങാട്ടെ മിഥുൻ എന്നിവർ കണ്ണൂരിൽ ഇറങ്ങിയത്.എ.ഡി.എം കെ.കെ. ദിവാകരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം വിദ്യാർത്ഥികളെ സ്വീകരിച്ചു. ഡൽഹിയിലെത്തിയ സംഘം ഗോവ വഴിയാണ് കണ്ണൂരിലെത്തിയത്.ഇവരെ വരെ വീടുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേകം വാഹനം ഏർപ്പെടുത്തിയിരുന്നു രക്ഷിതാക്കളടക്കമുള്ളവൻ ജനാവലിയാണ് ഇവരെ സ്വീകരിക്കാനായി വിമാനതാവളത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |