കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ വച്ച് മുദ്രാവാക്യം മുഴക്കിയതിന്റെ പേരിൽ ഫർസീൻ മജീദിന് അദ്ധ്യാപക ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് യൂത്ത് കോൺഗ്രസ്ജില്ലാ അദ്ധ്യക്ഷൻ സുദീപ് ജയിംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യപരമായ രീതിയിലുള്ള സമരമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്. പക്ഷെ സമര രീതിയെ ഭീകരാക്രമമായി ചിത്രീകരിക്കാനാണ് ഇ.പി. ജയരാജനടക്കമുള്ള സി.പി.എം നേതാക്കൾ ശ്രമിച്ചത്. ഫർസിൻ മജീദ് ജോലി ചെയ്യുന്ന വിദ്യാലയത്തിൽ എത്തി ഭീഷണി മുഴക്കുകയാണ്. കൊലപാതകികളും അക്രമികളുമായ അദ്ധ്യാപകർ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനത്തിൽ നിൽക്കുമ്പോഴാണ് രണ്ട് വരി മുദ്രാവാക്യം മുഴക്കിയതിന്റെ പേരിൽ ഫർസിൻ മജീദിനെ ഭീകരവാദിയാക്കി ചിത്രീകരിക്കുന്നതെന്നും സുദീപ് ജെയിംസ് കുറ്റപ്പെടുത്തി..വാർത്താസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കമൽജിത്തി. വിനീഷ് ചുള്ളിയാൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |