മട്ടന്നൂർ: നഗരസഭ ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പച്ചക്കറി-മത്സ്യ--മാംസ മാർക്കറ്റിന് കെ.കെ. ശൈലജ എം.എൽ.എ. തറക്കല്ലിട്ടു. പൊലീസ് സ്‌റ്റേഷന് പിറകിലായി 40 സെന്റ് സ്ഥലത്താണ് മൂന്നു കോടി രൂപ ചെലവിട്ട് ആധുനിക രീതിയിലുള്ള മാർക്കറ്റ് നിർമ്മിക്കുക. ഇത്തവണത്തെ ബഡ്ജറ്റിൽ 50 ലക്ഷം രൂപ മത്സ്യമാർക്കറ്റിനായി വകയിരുത്തിയിരുന്നു. രണ്ടരക്കോടി രൂപ നഗരസഭ വായ്പയിലൂടെ കണ്ടെത്തും. കെട്ടിടത്തിൽ അവശേഷിക്കുന്ന സ്ഥലം വിവിധ വാണിജ്യാവശ്യങ്ങൾക്കായി വിട്ടുനൽകും.
നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാധ്യക്ഷന്മാരായ കെ. ഭാസ്‌കരൻ, കെ.ടി. ചന്ദ്രൻ, സീനാ ഇസ്മായിൽ, നഗരസഭാ സ്ഥിരം സമിതി ചെയർമാന്മാരായ വി.പി. ഇസ്മായിൽ, എ.കെ. സുരേഷ് കുമാർ, ഷാഹിനാ സത്യൻ, എം. റോജ, പി. പ്രസീന, സെക്രട്ടറി എസ്. വിനോദ് കുമാർ, എൻജിനീയർ പ്രണാം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |