കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പാപ്പിനിശ്ശേരി ആസ്ഥാനമായ കെ.സി.സി.പി.എൽ വൈവിദ്ധ്യവത്ക്കരണത്തിലേക്ക്. കണ്ണപുരം യൂണിറ്റിൽ 5.7 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
തേങ്ങാപ്പാൽ, വെർജ്ജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ഇവിടെ നിന്നും ആദ്യഘട്ടം ഉൽപ്പാദിപ്പിക്കുന്നത്. ഇതോടൊപ്പം പാഷൻഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ്, കോക്കനട്ട് ചിപ്സ് എന്നിവയും ഉണ്ടാക്കും. നിലവിൽ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് മാങ്ങാട്ടുപറമ്പിൽ ആരംഭിച്ച ഐ.ടി ഇൻകുബേഷൻ സെന്ററിൽ 200 ലധികം പേർ ജോലി ചെയ്യുന്നുണ്ട്. അതിനെ ഐ.ടി പാർക്ക് ആക്കുന്നതിനുള്ള പദ്ധതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ആസ്ഥാന മന്ദിരത്തിൽ ശമ്പള പരിഷ്‌ക്കരണ ബോണസ് ചർച്ചകൾക്കായി നടന്ന യൂണിയനുകളുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത യോഗത്തിൽ ചെയർമാൻ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ, ആനക്കൈ ബാലകൃഷ്ണൻ, ഫിനാൻസ് മാനേജർ, കെ. ജിൽജിത്ത്, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. മാധവൻ, ഐ.വി. ശിവരാമൻ, കെ. മോഹനൻ, വി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.സി.സി.പി.എൽ ലാഭത്തിലേക്ക്
കഴിഞ്ഞ ആറുവർഷം തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് 2021-22 വർഷത്തിൽ പ്രവർത്തന ലാഭം കൈവരിക്കാൻ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അറ്റാദായം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് കെ.സി.സി.പി.എൽ. കമ്പനിയിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും 2021-22 വർഷത്തെ ബോണസിന് പുറമെ സർക്കാരിന്റെ അനുമതിക്ക് വിധേയമായി 5000 രൂപ വീതം ഇൻസെന്റീവായി നൽകുവാനും തീരുമാനിച്ചു. കൂടാതെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണ നടപടികൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായി.
പെട്രോൾ പമ്പുകൾ ഉടൻ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും നല്ല സർവ്വീസ് ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെ മാങ്ങാട്ടുപറമ്പ, കരിന്തളം, നാടുകാണി, കഞ്ചിക്കോട് എന്നിവിടങ്ങളിലും പെട്രോൾ പമ്പ് ആരംഭിക്കും.മാങ്ങാട്ടുപറമ്പ് ആരംഭിക്കുന്ന പമ്പിന്റെ നിർമ്മാണം മൂന്ന് മാസത്തിനകം പൂർത്തീകരിക്കും. കെ.സി.സി.പി.എൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |