SignIn
Kerala Kaumudi Online
Saturday, 21 September 2024 10.16 AM IST

'വൈദേക'ത്തിൽ ചട്ടലംഘനമില്ലെന്ന് നഗരസഭ; പ്രതികരണം വിലക്കി പരിഷത്ത്

Increase Font Size Decrease Font Size Print Page
resort

കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ ഇ.പി.ജയരാജന്റെ നേതൃത്വത്തിലുളള വൈദേകം ആയുർവ്വേദ റിസോർട്ടിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുന്നിടിച്ച് തന്നെയാണ് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടപോകില്ല എന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് നടപടി എടുക്കാഞ്ഞതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധികൃതർ പറഞ്ഞു. അതേസമയം, റിസോർട്ടിലെ പാരിസ്ഥിതിക ലംഘന വിഷയത്തിൽ അഭിപ്രായം പറഞ്ഞ പരിസ്ഥിതി പ്രവർത്തകൻ സജിൻ കാനൂലിനെ വിലക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി.

വിവാദ റിസോർട്ട് വിഷയം ഉയർത്തിക്കൊണ്ടുവന്നത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു സംഘം പ്രവർത്തകരായിരുന്നു. ഇവർ നൽകിയ പരാതിയിൽ സി.പി.എം നേതൃത്വം നേരത്തെ കണ്ണടച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് പി.ജയരാജൻ സംസ്ഥാനകമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്ന വിവരം പുറത്തുവരുന്നത്.

2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റ!*!ഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017ലാണ് ആന്തൂർ നഗരസഭ നൽകിയത്. ഇ.പി.ജയരാജന്റെ മകൻ പി.കെ. ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ.പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ചായിരുന്നു നിർമ്മാണം. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നി സുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടപോകുന്നില്ലല്ലോയെന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്.

പരിസ്ഥിതി ലംഘനം ചൂണ്ടിക്കാട്ടി അന്ന് കളക്ടർക്ക് പരാതി നൽകിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി സജിൻ കാനൂൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ റിപ്പോർട്ട് നൽകിയിരുന്നു. സജിനെ തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മറ്റി രംഗത്തുവന്നു. റിസോർട്ട് വിഷയത്തിൽ പരിഷത്ത് അന്നുതന്നെ സമരം അവസാനിപ്പിച്ചതാണെന്നും വിവാദത്തിൽ അഭിപ്രായം പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാട്ടിയാണ് പരിഷത്തിന്റെ വാർത്താകുറിപ്പ്.


ആദ്യഘട്ടത്തിൽ തന്നെ അന്വേഷണം
പരിസ്ഥിതിക്ക് ദോഷമാവും എന്ന കാരണത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ്, തളിപറമ്പ് തഹസീൽദാർക്ക് പരാതി നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ ആദ്യഘട്ടത്തിൽ പാതിവഴിയിലായി. തളിപ്പറമ്പ് തഹസിൽദാറും ആന്തൂർ നഗരസഭാ സെക്രട്ടറിയും കണ്ണൂർ ജിയോളജി ഡിപ്പാർട്ട്‌മെന്റും നടത്തിയ അന്വേഷണത്തിൽ 2015 ലെ കേരള മൈനർ ആൻഡ് മിനറൽ ചട്ട പ്രകാരം നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. ഈ വിശദീകരണത്തോടെപരിഷത്ത് നേതൃത്വം വിഷയം ഒഴിവാക്കി.എന്നാൽ ഏതാനും പ്രവർത്തകർ ഈ വിഷയം പിന്നെയും മന്നോട്ടുകൊണ്ടപോകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.