ചവറ: രൂപീകരിച്ച് 83 വർഷം തികയുന്നതിന്റെ ഭാഗമായി പിന്നിട്ട വഴികളിലെ വേരുകൾ തെളിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന യാത്രയുമായി ആർ.എസ്.പി.
യാത്രയുടെ ഭാഗമായി മൺമറഞ്ഞ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾ, വാർദ്ധക്യത്തിലും രോഗാവസ്ഥയിലുമുള്ള പാർട്ടി പ്രവർത്തകർ, സജീവമല്ലാത്ത പാർട്ടി അംഗങ്ങൾ, രക്തസാക്ഷി കുടുംബങ്ങൾ തുടങ്ങിയവരെ സന്ദർശിക്കും. കലാ-സാംസ്കാരിക രംഗത്ത് മികവു തെളിയിച്ച പാർട്ടി അംഗങ്ങളെ ആദരിക്കും. മുൻകാല സമരങ്ങളുടെ സ്മൃതി സംഗമവും സംഘടിപ്പിക്കും.
ആദ്യകാല ആർ.എസ്.പി നേതാവ് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരുടെ 76-ാം ചരമ വാർഷിക ദിനമായ 17ന് യാത്ര ആരംഭിക്കും. കണ്ണന്തോടത്ത് ജനാർദ്ദനൻ നായരുടെ മകൾ വിജയലക്ഷ്മിയെ ചവറ ചെമ്പകശേരിൽ വസതിയിൽ സന്ദർച്ചാണ് തുടക്കം. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എ.അസീസ്, ബാബു ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഓൺലൈനായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |