റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കളക്ടർ റിപ്പോർട്ട് നൽകി
കൊല്ലം: നഗരഹൃദയത്തിലെ പാർവതിമിൽ ഭൂമിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്ന ശുപാർശയോടെ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കളക്ടർ റിപ്പോർട്ട് നൽകി. ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകാനും വിവിധ വ്യവസായ സംരംഭങ്ങൾ തുടങ്ങാനും അനുയോജ്യമായ സ്ഥലമാണ് പാർവതി മിൽ ഭൂമി എന്ന് റിപ്പോർട്ടിൽ പറയുന്നു. മിൽ സ്ഥിതി ചെയ്യുന്ന 15.42 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ലാൻഡ് റവന്യു കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മില്ല് ഏറ്റെടുക്കാനെത്തിയ മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയും മില്ലിന്റെ ഉടമസ്ഥരായ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷനും തമ്മിലുള്ള കേസ് അടുത്തിടെ തീർപ്പായതിനാൽ ഇവിടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിലവിൽ തടസമില്ല. മില്ലിന്റെ ചരിത്രം സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് കളക്ടർ സമർപ്പിച്ചത്. കേന്ദ്ര സർക്കാർ, ജില്ലയിലെ മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നീ തലങ്ങളിൽ ചർച്ച നടത്തി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും ശുപാർശയിലുണ്ട്. പാർവതി മിൽ ഭൂമിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് നേരത്തെ ആവശ്യമുണ്ടായിരുന്നു. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ ഈ ആവശ്യത്തിന്റെ പ്രസക്തി നഷ്ടമായി. പിന്നീട് ഇവിടെ ടെക്സ്റ്റയിൽസ് പാർക്ക് സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി കഴിഞ്ഞ നഗരസഭ ഭരണസമിതി രംഗത്തെത്തി. നാനോ ടെക്സ്റ്റൈൽ ടെക്നോളജി ഗവേഷണ സ്ഥാപനവും നാനോ ടെക്സ്റ്റൈൽസ് പാർക്കും സ്ഥാപിക്കണമെന്ന ആവശ്യവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിന്റെ സാദ്ധ്യത നഷ്ടമായ സാഹചര്യത്തിൽ ഇവിടെ കാൻസർ ചികിത്സയ്ക്ക് തിരുവനന്തപുരം ആർ.സി.സിയുടെ അനക്സ് സ്ഥാപിക്കണമെന്ന ആവശ്യം നിലവിൽ ശക്തമാണ്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി വിട്ടുനൽകണമെന്ന ആവശ്യവും അടുത്തിടെ ഉണ്ടായി. എല്ലാ നീക്കങ്ങൾക്കും തടസമായി നിന്നത്
# വേണം കൂട്ടായ നീക്കം
ഒരുപക്ഷത്തിന്റെ നീക്കങ്ങളെ എതിർപക്ഷം എതിർക്കുകയോ പിന്തുണ നൽകാതിരിക്കുകയോ ചെയ്യുന്നതാണ് പല വികസന സ്വപ്നങ്ങളും കരിയാൻ കാരണം. പാർവതി മില്ലിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നീങ്ങിയാൽ നഗരഹൃദയത്തിന്റെ കഴിഞ്ഞ 14 വർഷമായുള്ള സങ്കടത്തിന് പരിഹാരമാകും.
# പാർവതി മില്ലിന് പറയാനേറെ
മിൽ തുടങ്ങിയത് 1884ൽ എ.ഡി. കോട്ടൺ എന്ന ബ്രട്ടീഷ് വ്യവസായി
ഭൂമി ദാനമായി നൽകിയത് വിശാഖം തിരുനാൾ മഹാരാജാവ്
സ്വാതന്ത്ര്യാനന്തരം കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപ്പറേഷൻ ഏറ്റെടുത്തു
പിന്നീട് നാഷണൽ ടെക്സ്റ്റയിൽ കോർപ്പറേഷൻ ഏറ്റെടുത്ത് പാർവ്വതി മില്ലാക്കി
ചുരുങ്ങിയ കാലത്തിനുള്ള അതിവേഗ വളർച്ച
2002ൽ മിൽ സ്വകാര്യവത്കരിക്കാൻ തീരുമാനമായി
ഇതിനെതിരെ തൊഴിലാളികൾ രംഗത്തെത്തി
മുംബയ് ആസ്ഥമാന സ്വകാര്യ കമ്പനിയുമായി കൈമാറ്റ ധാരണ
തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് എൻ.ടി.സി പിന്മാറി
സ്വകാര്യ കമ്പനി കോടതിയെ സമീപിച്ചു
2007ൽ നവീകരണത്തിനായി മില്ലിന്റെ പ്രവർത്തനം നിറുത്തി
പിന്നീട് പല ശ്രമങ്ങളുണ്ടായിട്ടും പ്രവർത്തനം പുനരാരംഭിച്ചില്ല
യന്ത്രങ്ങൾ തുരുമ്പെടുത്ത് തുടങ്ങി
തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് ഇപ്പോൾ 38 പേർ
ഇവർക്കായി പ്രതിവർഷം നീക്കിവയ്ക്കുന്നത് 1.25 കോടി
ഇപ്പോൾ ചുമതല തിരുമല വിജയമോഹിനി മിൽസ് ജനറൽ മാനേജർക്ക്
സ്വകാര്യ കമ്പനിയുമായുള്ള കേസിൽ എൻ.ടി.സിക്ക് അനുകൂല വിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |