കൊല്ലം: കുടുംബപ്രശ്‌നങ്ങൾ സങ്കീർണമാക്കാതെ നിയമസംവിധാനങ്ങളെ പ്രയോജനപ്പെടുത്തി പരിഹാരം കാണണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ നിർദേശിച്ചു. സമയോചിതമായി പരാതിപ്പെടാതെ വൈകിയുള്ള പരാതികൾ വന്ന സാഹചര്യത്തിലാണ് ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ അദാലത്തിൽ കമ്മിഷന്റെ നിർദേശം. 155 കേസുകളാണ്പരിഗണിച്ചത്. 79 എണ്ണം തീർപ്പാക്കി. രണ്ട് പരാതികൾ റിപ്പോർട്ട് തേടാനും 74 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. ഇന്നും അദാലത്ത് തുടരും. കമ്മിഷൻ അംഗം ഷാഹിദ കമാൽ, സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ചി കൃഷ്ണ, സരിത, ജയ കമലാസനൻ, വിജയകുമാർ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |