SignIn
Kerala Kaumudi Online
Thursday, 19 September 2024 2.55 AM IST

ഓടിത്തളർന്ന് എഗ്മോർ യാത്രക്കാർ

Increase Font Size Decrease Font Size Print Page
trsin-

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈ എഗ്മോർ എക്സ്‌പ്രസ് ട്രെയിനിൽ കയറിപ്പറ്റുക ഭാഗ്യപരീക്ഷണമാണ്. ടിക്കറ്റെടുത്ത് ഓടിക്കിതച്ചെത്തുമ്പോഴേക്കും വണ്ടി സ്റ്റേഷൻ വിട്ടിരിക്കും.

കൊല്ലത്ത് വിവിധ ആവശ്യങ്ങളുമായി എത്തുന്ന തമിഴ്നാട്ടുകാരായ യാത്രക്കാരാണ് കൂടുതലായും ദുരിതം അനുഭവിക്കുന്നത്. പുനലൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ ട്രെയിനുകളും സാധാരണ സ്റ്റേഷന്റെ പ്രധാന കവാടത്തോട് ചേർന്നാണ് നിറുത്തുക. എഗ്മോർ മാത്രം ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കേ അറ്റത്ത് ഫാത്തിമ മാതാ കോളേജിന്റെ ഭാഗത്താണ് നിറുത്തുന്നത്. ഇതിനാൽ യാത്രക്കാർ പ്ലാറ്റ് ഫോമിന്റെ മുക്കാൽ കിലോമീറ്ററോളം ദൂരം നടന്നെത്തണം. ദിവസവും ഉച്ചയ്ക്ക് 12നാണ് എഗ്മോർ സ്റ്റേഷനിലെത്തുക. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പ്ളാറ്റ് ഫോമിന്റെ ഒരറ്റത്ത് വണ്ടി കിടക്കുന്നത് യാത്രക്കാർ അറിയാതെ പോകും. ഇങ്ങനെ കാത്തുനിൽക്കുന്ന യാത്രക്കാർ ട്രെയിൻ വിട്ടുകഴിയുമ്പോഴായിരിക്കും വിവരം അറിയുക. യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂവായിരിക്കും. പിന്നീട് ടിക്കറ്റെടുത്ത് മുക്കാൽ കിലോമീറ്റർ ഓടിക്കിതച്ചെത്തുമ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരിക്കും.

സമയ ലാഭത്തിന് വേണ്ടിയാണ് ഈ ഭാഗത്ത് ട്രെയിൻ പിടിച്ചിരുന്നത്. ലൂപ്പ് കടന്ന് പ്രധാന ലൈനിലേക്ക് വേഗത്തിലെത്തി സ്പീഡ് വർദ്ധിപ്പിക്കാനാകുമെന്ന് എൻജിൻ ഡ്രൈവർമാർ പറയുന്നു.

റെയിൽവേ

സൗകര്യപ്രദമായ രീതിയിൽ യാത്രാസംവിധാനം ഒരുക്കുകയാണ് റെയിൽവേയുടെ ഉത്തരവാദിത്തം. ഒന്ന് എ പ്ലാറ്റ് ഫോമിൽ എഗ്മോർ ട്രെയിൻ പിടിച്ചിടണം.


എം. മായ,
തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.