കൊല്ലം: നഗരത്തിന്റെ വലിയ രണ്ട് സ്വപ്നങ്ങൾ ദിശയറിയാതെ വട്ടം കറങ്ങുകയാണ് ; ലിങ്ക് റോഡും പെരുമൺ പാലവും. ഡിസൈൻ ആണ് രണ്ടിടത്തെയും പ്രശ്നം. എന്നാൽ, ഈ പദ്ധതികളുടെ കുരുക്കഴിച്ച്
നിർമ്മാണം വേഗത്തിലാക്കാൻ ആർക്കും ഒരുതാത്പര്യവുമില്ലെന്നതാണ് സത്യം.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ലിങ്ക് റോഡിന്റെ നാലാം ഘട്ട രൂപകല്പനയിലെ തർക്കമാണ് കുരുക്കായത്. ഇതുകാരണം, നിർമ്മാണം പൂർത്തിയായ മൂന്നാം ഘട്ടം ഓണത്തിന് മുമ്പ് ഉദ്ഘാടനം നടത്താനിരുന്നതും വേണ്ടെന്നു വച്ചു.
അഷ്ടമുടിക്കായലിൽ പെരുമൺ -പേഴുംതരുരത്ത് കരകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ മദ്ധ്യഭാഗത്തെ 160 മീറ്റർ നീളം വരുന്ന മൂന്ന് സ്പാനുകളുടെ ഡിസൈൻ സംബന്ധിച്ച തർക്കത്തിന് ഒരു വർഷമായിട്ടും അവസാനമില്ല. പുതിയ ഡിസൈൻ തയ്യാറാക്കാൻ കൺസൾട്ടന്റിനെ കണ്ടെത്താനുളള ടെൻണ്ടർ നടപടികൾ നീളുന്നതല്ലാതെ അവിടെയും പരിഹാരമില്ല.
ഡിസൈനിൽ തട്ടി ലിങ്ക് റോഡ്
ലിങ്ക് റോഡിന്റെ ഫ്ളൈ ഓവർ തേവളളി പാലത്തിന് അടിയിലൂടെ കടന്നു പോകും വിധമാണ് ഡിസൈൻ
ഡിസൈൻ അശാസ്ത്രീയമെന്നും ഉയരമില്ലെന്നും സ്ഥലം പരിശോധിച്ച കിഫ്ബി ഉദ്യോഗസ്ഥർ
കൊല്ലം- തേനി ദേശീയപാത വികസനത്തിന് ഫ്ളൈ ഓവർ തടസമാകുമെന്ന് വിലയിരുത്തൽ.
ആവശ്യത്തിന് ഉയരമുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിലെയും
കേരളാറോഡ്സ് ഫണ്ട് ബോർഡിന്റെയും കണ്ടെത്തൽ
മുഖ്യമന്ത്രിക്കും മന്ത്രിക്കും നിവേദനം നൽകി എം.മുകേഷ് എം.എൽ. എ
സർക്കാരിന്റെ ഇടപെടലിനായി കാത്തിരിപ്പ്, നടപടി വൈകുന്നു
റിപ്പോർട്ട് വൈകുന്നത് തീരുമാനത്തെ ബാധിക്കുന്നു
പാതിവഴിയിലായ പാലം
പെരുമൺ പാലത്തിന്റെ ഡിസൈൻ ലഭിക്കാത്തതിനാൽ ജോലികൾ ഇഴയുന്നു
ഡിസെൈനെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിൽ തർക്കം
ആദ്യ ഡിസൈൻ മാറ്റി, പുതിയത് വേണമെന്ന നിർദ്ദേശം തർക്കത്തിനിടയാക്കി
രണ്ടു കരകളിലെയും സ്പാനുകളുടെയും 12 ബീമുകളുടെയും നിർമ്മാണം ഏതാണ്ട് പൂർത്തിയായി.
ബീമുകളെ ബന്ധിപ്പിച്ച് സ്ളാബുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുന്നു.
ഡിസൈൻ കിട്ടാത്തതിനാൽ മദ്ധ്യഭാഗത്തെ ജോലികൾ അനിശ്ചിതത്വത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |