കൊല്ലം: നാല് ജില്ലകളിലെ തൊഴിൽ വകുപ്പ് പ്രവർത്തനങ്ങൾ ഏകീകരിക്കേണ്ട
കൊല്ലത്തെ റീജണൽ ജോയിന്റ് ലേബർ കമ്മിഷണറുടെ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസം ഏഴായി. ഇതു കാരണം ഗ്രാറ്റുവിറ്റി അപ്പീൽ പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള തൊഴിൽ തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കഴിയാതെ നീണ്ടു പോകുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ നിയന്ത്രണ ചുമതലയുളള ഉദ്യോഗസ്ഥനാണ് കൊല്ലം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ. നിലവിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞ മാർച്ചിൽ കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പകരം നിയമനം നടന്നിട്ടില്ല. അമിത ജോലി ഭാരം കൊണ്ട് വീർപ്പുമുട്ടുന്ന കൊല്ലം ഡെപ്യുട്ടി ലേബർ കമ്മിഷണർക്കാണ് റീജണൽ കമ്മിഷണറുടെ ചുമതല. ഗ്രാറ്റുവിറ്റി, മിനിമം വേതനം ഉൾപ്പെടെ കോടതി സ്വഭാവമുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് മേഖലാ കമ്മിഷണറുടെ അധിക ചുമതല കൂടി നൽകിയത് പല വിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു ഓഫീസുകളാണുളളത്. വ്യവസായ സ്ഥാപനങ്ങൾ കൂടുതലുള്ള കൊല്ലത്ത് റീജണൽ ഓഫീസറുടെ ഒഴിവ് നികത്താത്തത് തൊഴിലാളികൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അവധിയും സ്ഥലം മാറ്റവും
ഒഴിവ് നികത്തേണ്ടത് പ്രമോഷൻ വഴി
വകുപ്പുതല പ്രമോഷൻ കമ്മിറ്റികൾ യഥാസമയം കൂടി യോഗ്യതാലിസ്റ്റ് തയ്യാറാക്കുന്നതിൽ വീഴ്ച
ലേബർ കമ്മിഷണർമാരെ അടിക്കടി മാറ്റുന്നതും അവധിയിൽ പോകുന്നതും പ്രവർത്തനത്തെ ബാധിക്കുന്നു
.................................
ജി.എസ്.ടി ഉൾപ്പെടെയുള്ള വലിയ വകുപ്പുകൾ കൃത്യമായി ലിസ്റ്റ് തയ്യാറാക്കി സമയബന്ധിതമായി പ്രൊമോഷൻ നൽകുമ്പോൾ താരതമ്യേന ചെറിയ വകുപ്പായ തൊഴിൽ വകുപ്പിൽ നിയമനം വൈകുന്നു. ലേബർ കമ്മിഷണർമാരെ അടിക്കടി മാറ്റുന്നതും അവധിയിൽ പോകുന്നതും വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്
ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |