കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണയൻ എ.സി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.
യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിത്. കരുനാഗപ്പള്ളി അടുത്തിടെ കണ്ടത്തിൽ വച്ച് ഏറ്റവും വലിയ പ്രതിഷേധത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ യൂണിയൻ ഓഫീസിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. 'ജാതിക്കോമരം ഗോപകുമാറിനെ സസ്പെൻഡ് ചെയ്യുക" എന്നെഴുതിയ പ്ലക്കാർഡും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു.
പൊലീസ് സ്റ്റേഷന് വടക്കുവച്ച് വടം കെട്ടിയും ബാരുക്കേഡുകൾ തീർത്തും പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാർ, യൂണിയൻ കൗൺസിലർമാർ, യൂത്ത്മൂവ്മെന്റ്, വനിതാ സംഘം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |