കോട്ടയം: 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 40 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയം അനശ്വര, ആഷ തിയേറ്ററുകളിലാണ് പ്രദർശനം. ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുന്നത്.
കേരള ചലച്ചിത്ര അക്കാഡമി,കോട്ടയം ഫിലിം സൊസൈറ്റി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമായിരിക്കും .
സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ ചേർന്ന ചലച്ചിത്ര മേള സംഘാടക സമിതി യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും മന്ത്രി സജി ചെറിയാൻ, മന്ത്രി വി.എൻ. വാസവൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ സഹ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. സംവിധായകൻ ജയരാജ് ചെയർമാനും സംവിധായകൻ പ്രദീപ് നായർ ഫെസ്റ്റിവൽ കൺവീനറുമാണ് .
സംഘാടക സമിതി രൂപീകരണ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. സംവിധായകൻ ജയരാജ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, നിർമ്മാതാവ് ജോയ് തോമസ്, പ്രകാശ് ശ്രീധർ, ഡോ. വർഗീസ് പി. ജോഷ്വ, പ്രദീപ് നായർ ,ജോഷി മാത്യു, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. അനിൽ കുമാർ, വി. ജയകുമാർ, ബി. ശശികുമാർ, എ. അരുൺ കുമാർ, വിനോദ് ഇല്ലംപള്ളി, എച്ച്. ഷാജി, ഹേന ദേവദാസ്, റോയ് വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |