കോഴിക്കോട്: ന്യൂജെൻ മയക്കുമരുന്നുകളുടെ മുൻനിരയിലുള്ള എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് പുതിയറ സ്വദേശി രോഹിത് ആനന്ദിനെയാണ് (42) എക്സൈസ് സംഘം പിടികൂടിയത്. യുവാവിൽ നിന്നു 18 സ്റ്റാമ്പുകൾ കണ്ടെടുത്തു.
സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ മെഡിക്കൽ കോളേജ് - ബൈപാസ് ക്രോസ് റോഡിൽ പാച്ചക്കലിൽ നിന്നാണ് യുവാവ് പിടിയിലായത്. വർഷങ്ങളായി സിനിമ പരസ്യ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതൃർ പറഞ്ഞു.
നഗരത്തിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും വർദ്ധിക്കുന്നുവെന്ന എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്. സിറ്റി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ശരത്ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം എക്സൈസ് ഐ.ബി ഇൻസ്‌പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, കോഴിക്കോട് ഐ.ബി ഇൻസ്‌പെക്ടർ എ.പ്രജിത്, എക്സൈസ് കമ്മിഷണർ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി. എക്സൈസ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, പരപ്പനങ്ങാടി ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിതിൻ ചോമാരി, കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റിവ് ഓഫീസർ സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ, ദിലീപ്, ഡ്രൈവർ ഒ.ടി മനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |