പേരാമ്പ്ര: മൂവായിരത്തിലധികം ഏക്കർ വരുന്ന ആവളപാണ്ടിയിലെ തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കാൻ നടപടി.കർഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അധികൃതർ കണ്ണ് തുറന്നതോടെ ആവളപാണ്ടിയിൽ നൂറ് മേനി കൊയ്യാം എന്ന പ്രതീക്ഷയിലാണ് കർഷകർ.
ആവളപാണ്ടിയിലെ പായൽ, ചല്ലി ശല്യവും അമിത ജലവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതാണ് കർഷകർ കൃഷിയിൽ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .ചെറുവണ്ണൂർ, തുറയൂർ, മേപ്പയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ആവള പാണ്ടി,കരുവോട് ചിറ, വിയ്യംചിറകളിലെ 300 ഏക്കറോളം വരുന്ന പാടശേഖരത്തിൽ, കൃഷി ഒരുക്കാനാണ് പദ്ധതി .ഇതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മേഖല സന്ദർശിച്ചു .കൃഷിയിടത്തിലെ തോട്ടിൽ നിന്ന് ചെളിനീക്കി, ജലപ്രവാഹം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ചു .ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി റീന, മെമ്പർ ദുൽഖി ഫിൽ, സി.എം ബാബു, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ, വൈസ് പ്രസിഡന്റ് മെമ്പർമാരായ പി.മോനിഷ ,എൻ.ആർ രാഘവൻ,കൃഷി ഓഫീസർ, പാടശേഖര കമിറ്റി അംഗങ്ങൾ എന്നിവരും കൂടെ ഉണ്ടായിരുന്നു .കൃഷിയിടത്തിലെ ചല്ലിയും ചെളിയും നീക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും മേഖലയിലെ കർഷകരുടെ യോഗം വിളിക്കുമെന്നും ജില്ലാ പഞ്ചായത്തു മെമ്പർ സി.എം ബാബു പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |