മാനന്തവാടി: പയ്യമ്പള്ളി മേഖലയിൽ ഒരു മാസത്തോളമായി പരിഭ്രാന്തി പരത്തുന്ന കടുവയെ ഇതുവരെ കണ്ടെത്താനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും കടുവയെ പിടികൂടാൻ കാടുകയറിയ മറ്റുള്ളവരും കടുവ എവിടെയെന്ന ചോദ്യത്തിന് കൈമലർത്തുകയാണ്. കടുവയെ ഉടൻ പിടിക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യേഗസ്ഥ പറഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞു. കടുവയെ ഭയന്ന് പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ദിവസേന കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കർഷകർ, ക്ഷീരകർഷകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെല്ലാം വലിയ പ്രതിസന്ധിയിലാണ്.
വയനാടിന്റെ ചുമതലയുളള വനംമന്ത്രി രൂക്ഷമായ സാഹചര്യത്തിലും സ്ഥലം സന്ദർശിക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും ഉടൻ നടപ്പുവില നഷ്ടപരിഹാരമായി നൽകിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |