SignIn
Kerala Kaumudi Online
Thursday, 19 September 2024 5.32 AM IST

ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസും ആയുർവേദാശുപത്രിയും താൽക്കാലിക കെട്ടിടത്തിലേക്ക് താൽക്കാലികാശ്വാസം വെസ്റ്റ്ഹിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി ഞായറാഴ്ച തുടങ്ങും

Increase Font Size Decrease Font Size Print Page
file
ഫയൽ ഫോട്ടോ

കോഴിക്കോട്: ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിൽ ശ്വാസംമുട്ടുന്ന വെസ്റ്റ്ഹിൽ അർബൻ ഹെൽത്ത് സെന്ററിന് ജീവൻവയ്ക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ചോർച്ച പരിഹരിച്ച് പെയിന്റടിച്ച് വൃത്തിയാക്കാൻ തീരുമാനിച്ചതായി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ അറിയിച്ചു. വെസ്റ്റ് ഹിൽ എൻജിനിയറിംഗ് കോളജിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വരുന്ന ഞായറാഴ്ച ക്ലീനിംഗും പെയിന്റിംഗും നടക്കും. നിലവിൽ പന്നിയങ്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമാണത്തിലാണ് കോർപറേഷൻ. അതുകഴിഞ്ഞാൽ വെസ്റ്റ് ഹിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തി നടത്തും. അടുത്ത മഴയ്ക്ക് മുമ്പ് കാര്യങ്ങളിൽ തീരുമാനമാവും. ഇത്രമാത്രം ദുരവസ്ഥയാണ് അവിടെയെന്ന് ആരും ശ്രദ്ധയിൽപെടുത്തിയിരുന്നില്ല. 'കേരളകൗമുദി' വാർത്തയിലൂടെ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. സമീപത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് ഉടൻതന്നെ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റും. അതുപോലെ ആയുർവേദ ആശുപത്രിയും. തകർച്ചയിലായ ആ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയാനാണ് തീരുമാനമെന്നും ജയശ്രീ പറഞ്ഞു. 'ആരോഗ്യമന്ത്രി അറിയണം ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഗതികേട് ' എന്ന തലക്കെട്ടിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രാഥാമികാരോഗ്യകേന്ദ്രത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തയ്ക്ക് ശേഷമാണ് അടിയന്തര നടപടികൾ.

വെസ്റ്റ്ഹിൽ പോളിടെക്‌നിക് റോഡിൽ 15 വർഷം മുമ്പ് മാത്രം പണിത നല്ല കെട്ടുറപ്പുള്ള കോൺക്രീറ്റ് ബിൽഡിംഗിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. യാതൊരുവിധ അറ്റകുറ്റപ്പണികളും ഇന്നേവരെ നടത്താത്തതിനാൽ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി ചോർന്നൊലിക്കുന്ന അവസ്ഥയിലേക്ക് ആശുപത്രി എത്തി. ദിനംപ്രതി നൂറിന് മുകളിലാണ് ഇവിടെ രോഗികളെത്തുന്നത്. ഉച്ചവരെ ഒരു താത്ക്കാലിക ഡോക്ടറുണ്ടാവും. മരുന്ന് കിട്ടുമെന്നതിനാൽമാത്രം പാവപ്പെട്ട രോഗികൾ കൂട്ടത്തോടെ വരുന്നു. പനിക്കാലമായതോടെ തിരക്കോടുതിരക്ക്. ഒരു ഫാർമസിസ്റ്റ് മാത്രമാണ് സ്ഥിരം ജോലിക്കാരൻ. ഒരു ഡോക്ടറെക്കൂടി വേണം, പിന്നെ മൂന്ന് നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഫാർമസിസ്റ്റ്, പിന്നെ തൂത്തുവാരി വൃത്തിയാക്കാൻ ഒരു സ്വീപ്പറും. ഇത്രയുമുണ്ടെങ്കിൽ കാര്യങ്ങൾ സുഗമമാവും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണെങ്കിൽ താൽക്കാലികമായിട്ടെങ്കിലും ഈ പ്രഥാമികാരോഗ്യകേന്ദ്രത്തിന് ശ്വാസംവയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.