കോഴിക്കോട്: നാടിന്റെ മുഖച്ഛായ മാറ്റുന്ന ദേശീയപാത വികസനത്തിന് യുദ്ധകാല വേഗം. വേങ്ങേരി മുതൽ മൊകവൂർ വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ നിർമാണം പൂർത്തിയാക്കിയ പാത ഇന്നലെ ഗതാഗതത്തിനായി തുറന്നു. നിലവിലെ റോഡിൽ സമാന്തരമായി നിർമാണ പ്രവൃത്തി നടത്താനാണ് പുതുക്കിയ റോഡ് ഗതാഗതത്തിനായി തുറന്നത്. റോഡിന് ഇരുവശവും വാഹനങ്ങൾ പുറത്തേക്ക് ചാടാതിരിക്കാൻ ഡിവൈഡറുകളും സ്ഥാപിച്ചു.
ദേശീയപാത 66-ൽ 28.4 കിലോമീറ്ററിൽ 1853 കോടി രൂപ ചെലവഴിച്ചാണ് ആറുവരി ബൈപ്പാസ് നിർമിക്കുന്നത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർപാർക്ക്, അഴിഞ്ഞിലം, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഏഴ് മേൽപ്പാലങ്ങളും. മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളിൽ ഭൂഗർഭപാതകളും, നാല് അടിപ്പാതകളുമുള്ള ബൈപ്പാസ് നിർമാണം പൂർത്തിയാവുന്നതോടെ ഈ റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ജില്ലയിലെ ദേശീയപാത ആറുവരിയാക്കൽ 2024ഓടെ പൂർത്തിയാകുമെന്ന് തൊണ്ടയാട് മേൽപ്പാലം നിർമാണം വിലയിരുത്താനെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |