മലപ്പുറം: സർക്കാർ സർവീസിൽ പരിമിതമായ അവസരങ്ങളുള്ള ആയുഷ് വകുപ്പിൽ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി വർദ്ധിപ്പിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിൽ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചു. ഉത്തരവ് നിരാശാജനകവും സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരോടുള്ള നീതിനിഷേധവുമാണെന്ന് എറണാകുളത്ത് നടന്ന അസോസിയേഷന്റെ പതിനെട്ടാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ആയുഷ് വകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നാഷണൽ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. ബഷീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഗണേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എച്ച്.എം.എ സംസ്ഥാന ഭാരവാഹികൾ: ഡോ. ഷാജിക്കുട്ടി (പ്രസിഡന്റ് ), ഡോ. കൃഷ്ണകുമാർ ചെമ്പൻകുളം (ജനറൽ സെക്രട്ടറി ), ട്രഷറർ ഡോ :അഷ്രഫ് സുഹൈൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |