തിരൂരങ്ങാടി: മഴക്കാലം ആഘോഷിക്കാനും നീന്തൽ പഠിക്കാനുമായി സന്ദർശകരുടെ തിരക്കാണ് ചെറുമുക്ക് ആമ്പൽ പാടം,ചുള്ളിപ്പാറ സമൂസ കുളം എന്നിവടങ്ങളിൽ. കനത്ത മഴയിൽ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന ചെറുമുക്ക് ആമ്പൽ പാടം, ചെറുമുക്ക് ആദൃക്കാട്, ചുള്ളിപ്പാറ സമൂസ കുളം എന്നിവടങ്ങളിലേക്ക് ഫോട്ടോ എടുക്കാനും വയലിൽ കുളിക്കാനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലിൽ നിന്നായി നിരവധിപേരാണ് കുടുംബസമേതമെത്തുന്നത്. കുറച്ചു ദിവസമായി തിമിർത്ത് പെയ്ത മഴയിൽ ഏക്കറക്കണക്കിന് വരുന്ന ആമ്പൽ പാടം നിറഞ്ഞു കവിഞ്ഞിരുന്നു. ചെറുമുക്ക് ആദൃക്കാട് ഭാഗത്ത് വയലിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന പാത പ്രകൃതിമനോഹരമാണ്. റോഡിന്റെ ഇരു സൈഡുകളിൽ ഇരുമ്പിന്റെ കൈവരിയും റോഡിന്റെ ഇരുവശങ്ങളിൽ ഇന്റർലോക്കും പതിച്ചതും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ചെറുമുക്ക് വയൽ പ്രദേശത്ത് എല്ലാവർഷവും ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ പ്രക്യതി ഭംഗി ആസ്വദിക്കുന്നതിനും പ്രഭാത സവാരി നടത്തുന്നതിനായി എല്ലാദിവസവും നിരവധി പേരെത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |