കൊല്ലങ്കോട്: ചുള്ളിയാർമേട് പാലത്തിന് സമീപം പുഴയിൽ നിന്ന് രാത്രി സംസ്ഥാന പാതയിലേക്കിറങ്ങുന്ന കാട്ടുപന്നികൾ ബൈക്ക് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം രാത്രി കാമ്പ്രത്ത് ചള്ളയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികനായ ചുള്ളിയാർമേട് ജി.എൽ.പി.എസ് റിട്ട.പ്രധാനാദ്ധ്യാപകൻ മുരളീധരന് ഗുരുതര പരിക്കേറ്റിരുന്നു. കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലേക്ക് മാറ്റി. യാത്രക്കാർക്ക് നിരന്തര ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |