പട്ടാമ്പി: ടാർവീപ്പ മറിഞ്ഞ് ഒഴുകിയ ടാറിലകപ്പെട്ട നായക്കുട്ടികൾക്ക് പട്ടാമ്പി ഫയർഫോഴ്സ് രക്ഷകരായി. വിളയൂർ - ചുണ്ടമ്പറ്റ റോഡിന്റെ നവീകരണത്തിനായി മാസങ്ങൾക്ക് മുമ്പ് വിളയൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിവെച്ച ടാർവീപ്പയാണ് മറിഞ്ഞിരുന്നത്.
സ്‌കൂളിലെ ജീവനക്കാരും അദ്ധ്യാപകരും ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിയാതെ വന്നതിനാൽ പട്ടാമ്പി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഫയർ ഉദ്യോഗസ്ഥർ എത്തി പട്ടിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയുമായിരുന്നു. പട്ടാമ്പി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ്, ഫയർ ഓഫീസർ ഷൈജു, ഡ്രൈവർ മഹേഷ്, ഹോം ഗാർഡ് ദയാനന്ദൻ, സിവിൽ ഡിഫൻസ് അംഗം കൈപ്പുറം അബ്ബാസ് എന്നിവർ നേതൃത്വം നൽകി. ഫയർ സ്റ്റേഷനിൽ ഇന്ന് എം.എൽ.എ ഫ്ളാഗ്ഓഫ് ചെയ്ത ഫസ്റ്റ് റെസ്‌ക്യൂ വെഹിക്കിളിന്റെ ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |