ചിറ്റൂർ: വ്യാജ സ്വർണ്ണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായി. ആനമല പൊള്ളാച്ചി സേത്തുമട റോഡിൽ അബ്ബാസ് (അപ്പു 50) ആണ് ആനമല പൊലീസിന്റെ പിടിയിലായത്. അബ്ബാസിനു നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെന്മാറ ഉണ്ണികൃഷ്ണൻ എന്നാളിൽ നിന്നും വ്യാജ സ്വർണ്ണം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. മൂന്നു മാസങ്ങൾക്ക് മുമ്പ് തൃശൂർ സ്വദേശികളായ സുനിൽ, സജ്ജീവൻ എന്നീ രണ്ടു പേർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസ് എസ്.ഐ റഹ്മാൻ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രമോദ്, വിപിൻദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |