പത്തനംതിട്ട : കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ പ്രധാന പ്രവർത്തന ഹബായി പത്തനംതിട്ട മാറിയെന്ന് ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജില്ലയിൽ 14 പുതിയ ശാഖകൾ ആരംഭിച്ചു. 2019ൽ പ്രവർത്തനം ആരംഭിച്ച പത്തനംതിട്ട റീജിയണിൽ ആകെ 42 ശാഖകളായി. കെ.എസ്.എഫ്.ഇയുടെ വരുമാനത്തിൽ ഗണ്യമായി സംഭാവന നൽകുന്ന ജില്ലയാണ് പത്തനംതിട്ട.
ജില്ലയിൽ 107കോടിയുടെ ചിട്ടി ഇപ്പോഴുണ്ട്. 37 കോടിയാണ് ഇൗ വർഷത്തെ ലക്ഷ്യം. ചിട്ടി വരിക്കാരുടെ എണ്ണം ജില്ലയിൽ 98000ത്തിലധികമാണ്. ജില്ലയിൽ 78കോടിയുടെ സ്വർണപ്പണയവും 57കോടിയുടെ ഭവന വായ്പയും കെ.എസ്.എഫ്.ഇയ്ക്കുണ്ട്. 280കോടി വിവിധ വായ്പാ പദ്ധതികളിൽ നൽകിയിട്ടുണ്ട്. നിക്ഷേപമായി 1067കോടി സമാഹരിച്ചിട്ടുണ്ട്. കുടുംബശ്രീ മുഖേന ജില്ലയിൽ 1790 ലാപ് ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. അയൽപക്ക പഠനകേന്ദ്രങ്ങൾക്ക് 281 ടി.വി സെറ്റുകൾ നൽകി. കെ.എസ്.എഫ്.ഇ ചെയർമാൻ സ്ഥാനത്ത് പീലിപ്പോസ് തോമസ് അഞ്ച് വർഷം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |