തിരുവല്ല: ആധുനിക സമൂഹത്തിന് ആവശ്യമായ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പ്രചാരണം നൽകുന്നതിനൊപ്പം അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നെടുമ്പ്രം പഞ്ചായത്തിൽ തുടങ്ങിയ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലസ്ഥലത്തും ടേക്ക് എ ബ്രേക്ക് പദ്ധതി ആരംഭിച്ചെങ്കിലും വെള്ളം, വൈദ്യുതി, ശുചിത്വം എന്നീ അടിസ്ഥാനസൗകര്യങ്ങളിൽ പരാതിയും ഉയരുന്നുണ്ട്. ഇക്കൊല്ലം തുടങ്ങി അടുത്തകൊല്ലം പൂട്ടുന്ന സംരംഭങ്ങൾ വേണ്ട. സേവനം പുതുക്കലല്ല പഞ്ചായത്തിന്റെ ജോലി. വിജ്ഞാനം സമ്പത്ത് വ്യവസ്ഥയായി രൂപപ്പെടുത്തണം. ഉന്നതവിദ്യാസം നേടുന്ന യുവതികൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് പരിശീലനം നൽകിയശേഷം അവർ ആഗ്രഹിക്കുന്ന ജോലി നൽകാനുള്ള പദ്ധതി നടപ്പാക്കും. വർഷാവസാനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഒരു ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, അഡ്വ. ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, വിജയകുമാർ മണിപ്പുഴ, ബാലചന്ദ്രൻ, ജിജോ ചെറിയാൻ, ജെ.പ്രീതിമോൾ, പി.വൈശാഖ്, ശ്യാം ഗോപി, മായാദേവി, സന്ധ്യാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |