തിരുവനന്തപുരം : വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ.ആക്കുളം പ്രശാന്ത് നഗർ സ്വദേശികളായ ജോൺ ലാസേഴ്സ്(32) സഹോദരൻ കിരൺ.എൽ(29) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും340 ഗ്രാം കഞ്ചാവും 43 നൈട്രസോൺ ഗുളികളും പിടിച്ചെടുത്തിട്ടുണ്ട്.വർക്ക് ഷോപ്പിൽ വരുന്നവരെ പ്രോലോഭിപ്പിച്ചാണ് ഇവർ ലഹരി വിറ്റിരുന്നത്.ആദ്യം ലഹരി നൽകി അടിമകളാക്കിയ ശേഷമാണ് വിൽപ്പന.ആർക്കും സംശയത്തിന് ഇടവരാതിരിക്കാനാണ് വാഹന വർക്ക്ഷോപ്പിന്റെ മറ ഉപയോഗിച്ചത്.മാനസിക അസ്വാസ്ഥ്യമുള്ള രോഗികളുടെ അംഗ വൈകല്യ കാർഡ്,മരുന്നിന്റെ കുറിപ്പ് എന്നിവ കൈക്കലാക്കിയതിന് ശേഷം അത് ഉപയോഗിച്ചാണ് ഇവർ മയക്കു ഗുളികൾ വാങ്ങുന്നത്. ഈ ഗുളികൾക്കാണ് ഡിമാന്റ്.ഇവരുടെ ലഹരി വിൽപ്പനയെപ്പറ്റി പൊലീസിന് ആദ്യം വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്താനായില്ല.തുടർന്ന് എസ്.എച്ച്.ഒ പി ഹരിലാലിന്റെ നേതൃത്വത്തിൽ ഷാഡോ സംഘത്തെ നിയോഗിച്ചു.ഇവരുടെ നിരീക്ഷണത്തിലാണ് വർക്കഷോപ്പിന്റെ മറവിൽ ലഹരി ഉപയോഗം നടക്കുന്നതായി കണ്ടെത്തിയത്.തുടർന്ന് ഇവരെ ലഹരിയോടെ തന്നെ പിടികൂടുകയായിരുന്നു.ലഹരിഗുളികൾ ബീമാപ്പള്ളി ഭാഗത്ത് നിന്ന് പണം കൊടുത്ത് വാങ്ങുന്നവെന്നാണ് മൊഴി.ആന്ധ്രയിൽ നിന്ന് വൻ തോതിൽ എത്തിക്കുന്ന കഞ്ചാവ് നഗരത്തിലെ ഏജന്റ് വഴിയാണ് ഇവർക്കും ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞും സംഭവത്തെ പറ്റി കൂടുതൽ അന്വേഷണം പൊലീസും എക്സൈസും ആരംഭിച്ചിട്ടുണ്ട്.ഷാഡോ ടീം എസ്.ഐമാരയ ഉമേഷ്,പ്രിയ,യശോദരൻ സി.പി.ഒമാരായ രഞ്ജിത്ത് രതീഷ്,അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |