SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

കണ്ണീരായി കിളിമാനൂരിലെ ജലസ്രോതസുകൾ

Increase Font Size Decrease Font Size Print Page
praoy

കിളിമാനൂർ: ഒരുകാലത്ത് നാടിന്റെ ജീവനാഡികളായിരുന്ന കുളങ്ങൾ ഇന്ന് അവഗണനയിൽ. രാജഭരണക്കാലത്തും, ജനാധിപത്യഭരണം വന്നപ്പോഴും ഒരു ജനതയ്ക്ക് കുടിവെള്ളത്തിനും കൃഷിക്കുമൊക്കെയായി, ജലം നൽകിയ നിരവധി കുളങ്ങളാണ് ഇന്ന് നാശത്തിന്റെ വക്കിലായിരിക്കുന്നത്. മുൻ വർഷങ്ങളിൽ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോൾത്തന്നെ നാശോന്മുഖമായ ഈ പൊതുകുളങ്ങൾ ശുചിയാക്കിയെടുത്തിരുന്നെങ്കിൽ ഇന്ന് ഉപയോഗിക്കാമായിരുന്നു. ഇപ്പോഴെങ്കിലും വൃത്തിയാക്കിയാൽ വരും തലമുറയെങ്കിലും ഉപയോഗിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. കാടുമൂടിയും മാലിന്യം നിറഞ്ഞും നാശത്തിലായ കുളങ്ങൾ കണ്ടെത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിർമ്മിക്കാൻ ആവേശം, പരിപാലിക്കാനില്ല

ഭൂരിഭാഗം കുളങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചവയാണ്.എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല അതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്.

നിലവിലെ അവസ്ഥ

കൃഷിയാവശ്യത്തിന് വയലുകൾക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പൊതുകുളങ്ങൾ ഇന്ന് മാലിന്യമിട്ടും, കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്. മിക്കവയും കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്നും നിൽക്കുകയാണ്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനാണ് പൊതു കുളങ്ങൾ ഉപയോഗിക്കുന്നത്.

നാശത്തിൽ

ചൂട്ടയിൽ കുളം

അയ്യപ്പൻകാവ് കുളം

നിരാളിക്കുളം

വെണ്ണിച്ചിറക്കുളം

നാട്ടുകാരുടെ ആവശ്യം

മുഴുവൻ ജലസമൃദ്ധമായ കുളങ്ങളും കണ്ടെത്തണം

തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും സംരക്ഷിക്കണം

 കുടിക്കാൻ കഴിയില്ലെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY