തിരുവനന്തപുരം: കടൽ കയറ്റത്തെ തുടർന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി ശശി തരൂർ എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ചർച്ച നടത്തി. .ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ അനഭൂവപൂർവം കേട്ട് അതിന് നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകിയെന്നും ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു. മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടൽ കയറ്റവും തീരശോഷണവും പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |