തൃശൂർ: കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള പമ്പ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. ഹോസ്റ്റലിലെ താമസത്തെച്ചൊല്ലിയുള്ള സമരം കെ.എസ്.യുക്കാർ നിറുത്തിയപ്പോൾ എ.ഐ.എസ്.എഫുകാർ തുടങ്ങി.
കാലാവസ്ഥാ വ്യതിയാന കോളേജിലെ 23 വിദ്യാർത്ഥിനികൾ കാർഷിക കോളേജ് വിദ്യാർത്ഥിനികളുടെ മുറികൾ കൈയേറിയതിനെത്തുടർന്നാണ് ബുധനാഴ്ച രാവിലെ മുതൽ പ്രശ്‌നം തുടങ്ങിയത്. ഹോസ്റ്റൽ തങ്ങൾക്ക് മാത്രമുള്ളതാണെന്നും കാർഷിക കോളേജ് വിദ്യാർത്ഥിനികൾ ഒഴിഞ്ഞുപോകണമെന്നും കാർഷിക വ്യതിയാന കോളേജ് വിദ്യാർത്ഥിനികൾ പറഞ്ഞുവത്രെ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നെന്നും അവർ അവകാശപ്പെട്ടു. എന്നാൽ സർക്കുലർ തങ്ങൾ കണ്ടിട്ടില്ലെന്നായി കാർഷിക കോളേജ് വിദ്യാർത്ഥിനികൾ. മുറികൾ കൈയ്യേറിയവർ ഒഴിയാതെയായതോടെ വാർഡൻ, കോളേജ് ഡീൻ എന്നിവർ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ഇന്നലെ രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിലവിലുള്ള, കാർഷിക വ്യതിയാന കോളേജ് വിദ്യാർത്ഥികൾക്ക് മാത്രം ഹോസ്റ്റലിൽ താമസിക്കാമെന്നും കാർഷിക കോളേജ് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയേണ്ടതില്ലെന്നും തീരുമാനിച്ചു. ഇത് സ്വീകര്യമല്ലെന്ന് പ്രഖ്യാപിച്ചാണ് കാലാവസ്ഥാ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയ സമരം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |