പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്‌സ് വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. ജലസംരക്ഷണത്തിലൂന്നിയുള്ള കാർഷിക പ്രവർത്തനത്തിനാണ് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ചത്. എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ വാട്ടർ അസോസിയേഷൻ, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവർ ചേർന്നാണ് ജലസുസ്ഥിരതയ്ക്കുള്ള അവാർഡുകൾ നൽകിയത്.
സർവതോഭദ്രം ഓർഗാനിക്‌സിനുവേണ്ടി ആവണങ്ങാട്ടിൽ കളരി ഭദ്ര ഹൃഷികേശ്, ഡയറക്ടർ ഡോ. കെ.ആർ. ശ്രീനി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ജലവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വ്യക്തികൾ, സ്വയംസഹായ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയുടെ നേട്ടങ്ങൾ കണ്ടെത്തി അവയെ അംഗീകരിക്കുകയെന്നതാണ് ഈ അവാർഡ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
ലോകജലദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന അവാർഡ് ദാനചടങ്ങിൽ ഡോ. കിരൺ ബേദി, അർച്ചന വർമ്മ, അനിത ശർമ്മ, ഡോ. രമ മോഹൻ, ഡോ. എസ്.കെ. സർക്കാർ, എം. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഒഡീഷയിലെ കട്ടക്കിൽ നടന്ന അന്താരാഷ്ട്ര കർഷക കോൺഫറൻസിൽ സർവ്വതോഭദ്രത്തിന്റെ 'കർഷക കൂട്ടായ്മകളിലൂടെ ജനങ്ങളുടെ ഭക്ഷ്യപോഷകാഹാര സുരക്ഷയും ജീവിതനിലവാരവും ഉയർത്തുക' എന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |