കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ ഉത്തര കേരളത്തിലെ ആദ്യ സമഗ്ര സ്തനാർബുദ ചികിത്സാകേന്ദ്രം കോഴിക്കോട് ആസ്റ്റർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്നു. സ്തനാർബുദ ബോധവത്കരണ മാസമായ 'പിങ്ക് ഒക്ടോബറി"നോട് അനുബന്ധിച്ച് 18ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
നൂതന ഡിജിറ്റൽ മാമോഗ്രാം ഉൾപ്പെടെ സ്തനാർബുദം നേരത്തെ തിരിച്ചറിയാനുള്ള അത്യാധുനിക രോഗനിർണയ ഉപാധികൾ, ചികിത്സാ സൗകര്യങ്ങൾ, ശസ്ത്രക്രിയാ സംവിധാനങ്ങൾ, സ്തനപുനർനിർമാണ ഉപാധികൾ തുടങ്ങിയവയും സ്തനം നിലനിറുത്തിയുള്ള ഓങ്കോപ്ലാസ്റ്റിക് പ്രൊസിജ്യർ അടക്കം നൂതന ശസ്ത്രക്രിയാ ചികിത്സയും ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളന്ററീസ്, ആസ്റ്റർ മിംസ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ 100 പേർക്ക് മാമോഗ്രാം ഉൾപ്പെടെ സ്തനാർബുദ നിർണയ പരിശോധന സൗജന്യമായി നടത്തും. കോർപ്പറേഷൻ പരിധിയിലെ കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ എന്നിവർക്കാണ് മുൻഗണന.
യുവജനങ്ങൾക്കിടയിൽ സ്തനാർബുദ ബോധവത്കരണത്തിനായി സോഷ്യൽ മീഡിയയിൽ പ്രചാരണത്തിന് റീലുകൾ തയ്യാറാക്കുന്നവർക്കായി മത്സരം സംഘടിപ്പിക്കും. കേരളത്തിലെ കോളേജുകളിൽ നിന്ന് രണ്ട് റീലുകൾ വീതം പരിഗണിക്കും. ഒന്നാംസമ്മാനം 50,000 രൂപ. രണ്ടാംസ്ഥാനത്തിന് 30,000 രൂപ. മൂന്നാംസ്ഥാനത്തിന് 20,000 രൂപ. ഫോൺ: 7594067000. വാർത്താസമ്മേളനത്തിൽ ഡോ.സതീഷ് പത്മനാഭൻ, ഡോ.രേഖ നാരായണൻ, ഡോ.കെ.എസ്.കൃഷ്ണകുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ലുക്മാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |