SignIn
Kerala Kaumudi Online
Thursday, 25 April 2024 3.50 PM IST

സ്വർണ വ്യാപാര മേഖലയിൽ നികുതി ചോർച്ചയില്ലെന്ന് അസോസിയേഷൻ

gold
സ്വർണ വ്യാപാര മേഖലയിൽ നികുതി ചോർച്ചയില്ലെന്ന് അസോസിയേഷൻ

കൊച്ചി​: സ്വർണ വ്യാപാര മേഖലയിൽ നിന്നും നികുതി ചോർച്ചയില്ലെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ വ്യക്തമാക്കി​. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിൽ മാത്രം സ്വർണത്തിന് 5 ശതമാനം നികുതിയും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനവുമായിരുന്നു. ജി.എസ്.ടിയിൽ സ്വർണത്തിന് 3 ശതമാനം നികുതി രാജ്യവ്യാപകമായി ഏർപ്പെടുത്തി. ജി എസ് ടി നടപ്പാക്കുന്നതിന്റെ മുൻവർഷം സ്വർണ മേഖലയിൽ നിന്നും ലഭിച്ച വാർഷിക നികുതി വരുമാനം 653 കോടി രൂപയായിരുന്നു.

ചരക്ക് സേവന നികുതി നിയമപ്രകാരം വ്യാപാരികൾ സമർപ്പിക്കുന്ന റിട്ടേണുകളുടെ അടിസ്ഥാനത്തിൽ സമർപ്പിക്കുന്ന വാർഷിക വിറ്റുവരവ് എത്ര കോടി രൂപയാണെങ്കിലും അതിന്റെ കൃത്യമായ നികുതി ഒടുക്കാതെ റിട്ടേൺ സ്വീകരിക്കില്ല.
അങ്ങനെ മൂന്ന് തലത്തിലേക്ക് നികുതി വരുമാനം പോകുന്നതിനാൽ കേരളത്തിലെ നികുതി വരുമാനം കൂടുതലാണ്.
സ്വർണ മേഖലയിൽ നിന്നും ഒരു തരത്തിലുള്ള നികുതി ചോർച്ചയുമില്ലെന്നതാണ് വസ്തുത.

അനധി​കൃത സ്വർണ വ്യാപാരത്തെ അമർച്ച ചെയ്യാതെ നികുതി വരുമാനം വർദ്ധിക്കണമെന്ന പിടിവാശി ആർക്കും നല്ലതല്ലെന്നും
ഇറക്കുമതിച്ചുങ്കം പൂർണമായി എടുത്തു കളഞ്ഞ് കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തണമെന്ന് രാഷ്ടീയ പാർട്ടികളൊന്നും ആവശ്യപ്പെടുന്നി​ല്ലെന്നത് വിരോധാഭാസമാണെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

ജി.എസ്.ടി​ നിലവിൽ വന്നപ്പോൾ യഥാർത്ഥ വില്പനയുടെ നികുതി മാത്രമാണ് ഈടാക്കി സർക്കാരിൽ അടക്കുന്നത്.

ജിഎസ്ടിയുടെ ആദ്യ വർഷം (2017 18) സ്വർണ വ്യാപാര മേഖലയിൽ നിന്നും കേരള സർക്കാരിന്(എസ്.ജി​. എസ്.ടി​ ) ലഭിച്ച നികുതി വരുമാനം 394.06 കോടി രൂപയാണ്. വാറ്റ് കാലഘട്ടത്തിൽ വാർഷിക വിറ്റുവരവ് 40000 കോടിരൂപയായിരുന്നെങ്കിൽ
202122 ലെ വാർഷിക വിറ്റുവരവ് 101668.96 കോടി രൂപയാണ്. ടഏടഠ അനുസരിച്ച് കേരളത്തിന് പിരിഞ്ഞു കിട്ടിയ നികുതി 343.81 കോടി രൂപയാണ്.
വാറ്റ് കാലഘട്ടത്തിൽ സ്വർണത്തിൽ നിന്നും ലഭിക്കുന്ന നികുതി പൂർണമായും കേരള സർക്കാരിന് മാത്രമായിരുന്നു. എന്നാൽ ജി.എസ്.ടി​യിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനുമായി നികുതി ഒന്നര ശതമാനം വീതമായാണ് പോകുന്നത്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന സ്വർണത്തിന് അതേ സംസ്ഥാനത്ത് നികുതി നൽകുകയും അത് കേരളത്തിൽ നൽകുന്ന നികുതിയിൽ തട്ടിക്കഴിച്ച് ബാക്കി വരുന്ന തുക നികുതി അടച്ചാൽ മതിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.