മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 187 പോയിന്റ് ഇടിഞ്ഞ് 17,914ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 631 പോയിന്റ് ഇടിഞ്ഞ് 60,115 ലെത്തി.
ആഗോള വിപണികളിലെ അനിശ്ചിതാവസ്ഥയാണ് വിപണിയിലെ ദുർബലാവസ്ഥയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ഫെഡറൽ റിസർവ് മേധാവി ജെറോ പവലിന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. നാളെ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ നിരക്കുകളും നിർണായകമാകും. ഫെഡിന്റെ നയത്തിൽനിന്ന് വ്യത്യസ്തമായ നിലപാട് പവൽ സ്വീകരിക്കാൻ സാധ്യതയില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യമുണ്ടായാൽ വിപണിയിൽ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഐ.ടി വ്യവസായത്തിലെ തുടർച്ചയായ വളർച്ചയാണ് ടിസിഎസിന്റെ പ്രവർത്തനഫലം സൂചിപ്പിക്കുന്നത്.
ഈയാഴ്ച വരാനിരിക്കുന്ന ഇൻഫോസിസ്, എച്ച്‌സിഎൽ ടെക് എന്നീ കമ്പനികളുടെ പ്രവർത്തനഫലങ്ങളും ഹ്രസ്വകാലയളവിൽ നിർണായകമാകും.
ടിസിഎസ്, ഇൻഫോസിസ്, ഐഷർമോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോമോട്ടോർകോർപ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ പ്രധാനമായും നഷ്ടത്തിലാണ്. ഹിൻഡാൽകോ, ടാറ്റാ മോട്ടോഴ്‌സ്, ഒ.എൻ.ജി.സി , ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു. സ്റ്റീൽ തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |