ന്യൂഡൽഹി: 2019 മേയ് 30ന് രണ്ടാം എൻ.ഡി.എ സർക്കാരിൽ പ്രധാനമന്ത്രി അടക്കം 58 പേരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. അന്നും രാഷ്‌ട്രപതി അങ്കണത്തിലായിരുന്നു ചടങ്ങ്. കേരളത്തിൽ നിന്ന് വി.മുരളീധരനും അധികാരമേറ്റു.
മന്ത്രിസഭയിൽ നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, സ്‌മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൗഡ, നരേന്ദ്രസിംഗ് തോമർ, രവിശങ്കർ പ്രസാദ്, തവാർ ചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാൽ, അർജുൻ മുണ്ട,ഡോ ഹർഷ് വർദ്ധധൻ, പീയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്‌വി, പ്രൾഹാദ് ജോഷി എന്നീ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ വിദേശകാര്യസെക്രട്ടറിയായിരുന്ന എസ്.ജയശങ്കർ അപ്രതീക്ഷിത മുഖമായി.
ഘടകകക്ഷി നേതാക്കളായി അന്തരിച്ച എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ, റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യയുടെ രാംദാസ് അത്താവ്‌ലെ, ശിരോമണി അകാലിദളിലെ ഹർസിമ്രത് കൗർ ബാദൽ, ശിവസേനയുടെ ഡോ. അരവിന്ദ് ഗണപത് സാവന്ത് എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. ഇക്കുറി നിർണായക പിന്തുണ നൽകുന്ന ജെ.ഡി.യുവിന് അന്ന് പ്രാതിനിദ്ധ്യമില്ലായിരുന്നു. ക്യാബിനറ്റ് മന്ത്രിയും ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിയും ഒരു സഹമന്ത്രിയും വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ ചേർന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |