ന്യൂഡൽഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. തെറ്റിദ്ധാരണാജനകമായ ഹർജി പരിഗണിക്കാൻ ഒരു കാരണമില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതിയിലെ വിശാല ബെഞ്ചുകളുടെ തീരുമാനങ്ങളെ മനഃപൂർവ്വം അവഗണിച്ചതായും അർഹരായ വ്യവഹാരക്കാർക്ക് നീതി നിഷേധിക്കപ്പെട്ടതായും അഭിഭാഷകൻ മുർസലിൻ അസിജിത് ഷെയ്ഖ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഒരു ജഡ്ജി പുറപ്പെടുവിക്കുന്ന കോടതി ഉത്തരവുകൾ അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്യുന്നതിന് അടിസ്ഥാനമാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |