മുംബയ്: ഓസ്ട്രേലിയക്കെതിരായയബോർഡർ- ഗാവസ്കർ ടെസ്റ്ര് പരമ്പര തുടർച്ചയായ നാലാം തവണയും സ്വന്തമാക്കി ഇന്ത്യ കരുത്തുകാട്ടി (2-1). ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രേലിയ അവസാര രണ്ട് ടെസ്റ്രുകളിൽ യഥാക്രമം ജയവും സമനിലയുമായി തോൽവിയുടെ ആഘാതം കുറച്ച് വലിയ നാണക്കേട് ഒഴിവാക്കി. രണ്ട് ടീമും ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിലും കടന്നു.
ഇനി വരുന്നത് ഏകദിന പരീക്ഷയാണ്. വരുന്ന ഒക്ടോബർ - നംബർ മാസങ്ങളൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇരുടീമിനും തയ്യാറെടുപ്പുകൾ തകൃതിയാക്കാനുള്ള അവസരമായാണ് ഈ പരമ്പരയെക്കാണുന്നത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരം 17ന് മുംബയിലെ വാങ്കടെയിലാണ് നടക്കുന്നത്. എല്ലാ മത്സരങ്ങളും ഡേ- നൈറ്റായാണ്. ഉച്ചയ്ക്ക് 1.30ന് മത്സരങ്ങൾ തുടങ്ങും.
ആദ്യ മത്സരത്തിൽ
പാണ്ഡ്യ
രോഹിത് ശർമ്മ വ്യക്തിപരമായ ആവശ്യങ്ങൾക്കായി പിൻമറിയതിനാൽ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാകും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ ഭാവി ക്യാപ്ടനെന്ന് വിലയിരുത്തപ്പെടുന്ന ഹർദിക് രോഹിതിന്റെ അഭാവത്തിൽ ക്യാപ്ടൻസി നന്നായി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ട്വന്റി-20യിൽ അദ്ദേഹത്തന്റെ ക്യാപ്ടൻ സ്ഥാനം ഏറെക്കുറെ സ്ഥിരമായമട്ടാണ്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ അരങ്ങേറ്റ ഐ.പി.എല്ലിൽ ചാമ്പ്യൻമാരാക്കിയ നേതൃമികവ് ഇതുവരെ ഇന്ത്യൻ ക്യാപ്ടനായും ഹാർദിക് തുടരുന്നുണ്ട്.
സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ള മുൻതാരങ്ങൾ ഉൾപ്പെടെ ഹാർദികിന് വലിയ പിന്തുണയാണ് നൽകുന്നത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കുന്തമുന ഹാർദികാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ശ്രേയസ് അയ്യർക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ പ്രധാന സ്ഥാനത്തുള്ള താരമാണ് ഹാർദ്ദിക്. മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലിന് മിന്നിത്തിളങ്ങാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന കെ.എൽ.രാഹുലും ടീമിലുണ്ട്.
സ്മിത്ത്
നയിക്കും
ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ സ്റ്രീവ് സ്മിത്ത് നയിക്കും. സ്ഥിരം ക്യാപ്ടൻ പാറ്റ് കമ്മിൻസ് അമ്മയുടെ മരണത്തെ തുടർന്ന് കുടുംബത്തോടൊപ്പം തുടരാൻ പരമ്പരയിൽ നിന്ന് വിട്ട് നൽക്കുന്നതിനാലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിനത്തിലും സ്മിത്തിനെ ക്യാപ്ടനായി നിശ്ചയിച്ചത്.
പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കെതിരായ അവസാന രണ്ട് ടെസ്റ്റിലും ടീമിനെ നയിച്ചത് സ്മിത്തായിരുന്നു. സ്മിത്തിന്റെ നേതൃത്വത്തിൽ ഒരു വിജയവും സമനിലയുമായി ടെസ്റ്ര് പരമ്പരയിൽ തിരിച്ചുവരവ് നടത്താനും ഓസീസിനായിരുന്നു. കമ്മിൻസിന്റെ പിൻമാറ്റവും ജോഷ് ഹേസൽവുഡ്ഡ്, ജൈ റിച്ചാർഡ്സൺ എന്നിവർക്ക് പരിക്കേറ്റതും ഓസീസിന് വലിയ തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |