ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എം.കെ. സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം. 'ഉങ്കളുടൻ സ്റ്റാലിൻ" പദ്ധതിക്കെതിരെ അണ്ണാ ഡി.എം.കെ എം.പി നൽകിയ ഹർജിയിലാണ് ഉത്തരവ്.
സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡി.എം.കെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്തരുത്. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ സർക്കാർ പദ്ധതികൾ വേണ്ട. നേതാക്കളുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമായിരിക്കും. ഇതിനർത്ഥം പദ്ധതികൾ ഉപേക്ഷിക്കണമെന്നല്ലെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും ഡി.എം.കെയ്ക്കും നോട്ടീസ് അയച്ചു. 13ന് കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |