SignIn
Kerala Kaumudi Online
Friday, 19 April 2024 9.06 AM IST

എ.ടി.കെ മുത്തം, ബംഗളുരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ

isl

മഡ്ഗാവ് : ബംഗളുരു എഫ്.സിയെ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ കിരീടമുയർത്തി. ബ്രൂണോ റാമിറെസിന്റെ പെനാൽറ്റി കിക്ക് ഉജ്ജ്വലമായി സേവ് ചെയ്ത എ.ടി.കെ ഗോളി വിശാൽ ഖേയ്ത്താണ് മത്സരത്തിന് വിധിയെഴുതിയത്. പാബ്ളോ പെരസിന്റെ കിക്കും പാഴായത് ബെംഗളുരുവിന് തിരിച്ചടിയായി.

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി എക്സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടന്നത്. 14-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സുനിൽ ഛെത്രി പെനാൽറ്റിയിലൂടെതന്നെ കളി സമനിലയിലാക്കി. എന്നാൽ രണ്ടാം പകുതിയിൽ റോയ് കൃഷ്ണയിലൂടെ ബംഗളുരു മുന്നിലെത്തിയപ്പോൾ ഡിമിത്രിയോസിന്റെ അടുത്ത പെനാൽറ്റിയിലൂടെ എ.ടി.കെ കളി അധികസമയത്തേക്ക് നീട്ടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ശിവശക്തി നാരായണന് പരിക്കേറ്റതിനാൽ ബംഗളുരു എഫ്.സിക്ക് സുനിൽ ഛെത്രിയെ കളിക്കാൻ ഇറക്കേണ്ടിവന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും ആക്രമിച്ചുകളിക്കാനാണ് ശ്രമിച്ചത്. ആദ്യ ഘട്ടത്തിൽ എ.ടി.കെയ്ക്കായിരുന്നു മുൻതൂക്കം. ബംഗളുരുവിന്റെ ബോക്സിനുള്ളിലേക്ക് പല ശ്രമങ്ങളും അവർ നടത്തുകയും ചെയ്തു.ഇതിനെത്തുടർന്നാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. എ.ടി.കെ എടുത്ത ഒരു കോർണർ കിക്ക് ബോക്സിന് മുന്നിൽ നിന്ന് ക്ളിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബംഗളുരു താരം റോയ് കൃഷ്ണയുടെ കയ്യിൽതട്ടിപ്പോവുകയായിരുന്നു. ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് ഡിമിത്രിയോസ് പെട്രാറ്റോസ് എ.ടി.കെയുടെ ഗോളാക്കി മാറ്റിയത്. ഐ.എസ്.എൽ ഫൈനലിൽ പെനാൽറ്റിയിലൂടെ പിറക്കുന്ന ആദ്യ ഗോളായിരുന്നു പെട്രാറ്റോസിന്റേത്.

തുടർന്നും എ.ടികെയുടെ ഭാഗത്തുനിന്ന് ചില മുന്നേറ്റങ്ങൾ കണ്ടു. മലയാളിതാരം ആഷിഖ് കുരുണിയനും പെട്രാറ്റോസുമായിരുന്നു കൊൽക്കത്ത ക്ളബിനായി ശ്രമങ്ങൾ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പെനാൽറ്റിയിലൂടെതന്നെ തിരിച്ചടിക്കാൻ ബംഗളുരുവിന് അവസരം ലഭിച്ചു. പെനാൽറ്റി ബോക്സിനുള്ളിലെ ഒരുലേറ്റ് ഫൗളിനാണ് റഫറി സ്പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത സുനിൽ ഛെത്രി ‌‌ഈസിയായി പന്ത് വലയിലേക്ക് ഉരുട്ടിക്കയറ്റി.

1-1ന് സമനിലയിൽ പിരിഞ്ഞ ശേഷം തിരിച്ചെത്തിയ ഇരുടീമുകളും രണ്ടാം പകുതിയിൽ ആവേശത്തോടെ കളിച്ചു. രണ്ടാം പകുതിയിൽ എ.ടി.കെ നിരയിൽ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റൺ കോളാസോ 60-ാം മിനിട്ടിൽ മികച്ച ഒരു അവസരമൊരുക്കി. എന്നാൽ ആദ്യ ഷോട്ട് ഗോളി തടുത്തത് റീബൗണ്ട് ചെയ്തുവന്നതും ഗോളാക്കാൻ പെട്രാറ്റോസിന് കഴിഞ്ഞില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.