ന്യൂയോർക്ക്: മികച്ച പശ്ചാത്തലവിവരണത്തിനുള്ള ഇക്കൊല്ലത്തെ എമ്മി പുരസ്‌കാരത്തിന് യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ അർഹനായി. ലോകത്തെ ദേശീയോദ്യാനങ്ങളെക്കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണംചെയ്ത 'ഔർ ഗ്രേറ്റ് നാഷണൽ പാർക്‌സ്' എന്ന ഡോക്യുമെന്ററി പരമ്പരയുടെ വിവരണത്തിനാണ് പുരസ്‌കാരം. 2017ൽ പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷം ഒബാമ ഭാര്യ മിഷേലിനൊപ്പം ചേർന്ന് സ്ഥാപിച്ച ഹയർ ഗ്രൗണ്ട് എന്ന നിർമാണക്കമ്പനിയാണ് 'ഔർ ഗ്രേറ്റ് നാഷണൽ പാർക്‌സി'ന്റെ നിർമാതാക്കൾ.
ഡേവിഡ് ആറ്റൻബറോ, ലുപിത ന്യോംഗോ, കരീം അബ്ദുൾ ജബ്ബാർ തുടങ്ങിയവരോട് മത്സരിച്ചാണ് ഒബാമയുടെ നേട്ടം. മികച്ച വിവരണത്തിനുള്ള ഗ്രാമി പുരസ്‌കാരവും ഒബാമയ്ക്കു ലഭിച്ചിട്ടുണ്ട്.
സ്വന്തം ഓർമക്കുറിപ്പുകളായ ദ് ഒഡാസിറ്റി ഓഫ് ഹോപ്, ഡ്രീംസ് ഫ്രം മൈ ഫാദർ എന്നിവയുടെ ഓഡിയോ ബുക്കുകൾക്ക് ശബ്ദം നൽകിയതിനായിരുന്നു ഇത്.
1956ൽ എമ്മി ലഭിച്ച ഡൈ്വറ്റ് ഡി. ഐസൻഹവറാണ് മുമ്പ് ഈ ബഹുമതി നേടിയ യു.എസ്. പ്രസിഡന്റ്. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ആദ്യ വാർത്താസമ്മേളനത്തിനുള്ള ഓണററി പുരസ്‌കാരമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |