കോടികളുടെ ഓൺലൈൻ തട്ടിപ്പ്: പ്രതികളെ കുടുക്കി സൈബർ പൊലീസ്

Wednesday 01 March 2023 1:11 AM IST

ആലുവ: എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് ഫെബ്രുവരിയിൽ വലയിലാക്കിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ പ്രതികളെ. ജി.എസ്.ടി തട്ടിപ്പ് മുതൽ വിർച്വൽ ഷോപ്പിംഗ് വരെ ഇതിൽപ്പെടും. പിടിയിലായവരിലേറെയും അന്യസംസ്ഥാനക്കാർ. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് പ്രതികളെ കുടുക്കിയത്.

രണ്ട് കോടിയുടെ ജി.എസ്.ടി തട്ടിപ്പ് ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജിയുടെ പേരിൽ രണ്ട് വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് രണ്ടുകോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പാണ് കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് നടത്തിയത്. ജി.എസ്.ടി ഓഫീസിൽ നിന്ന് ബാദ്ധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിഞ്ഞത്.

സ്വർണ ബിസിനസിൽ തട്ടിയത് 20 ലക്ഷം സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ജോർദ്ദാനിൽ ജോലിചെയ്യുന്ന അങ്കമാലി സ്വദേശിയെ സ്വർണ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മിസോറാം സ്വദേശിനി ലാൽ ച്വാൻതാങ്ങി തട്ടിയത് 20 ലക്ഷം രൂപ.

വീട്ടമ്മയെ കബളിപ്പിച്ചത് 19 ലക്ഷം ഓൺലൈൻ ബിസിനസിലൂടെ പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നെടുമ്പാശേരി സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തെങ്കാശി പനാട്ടുതോട്ട ബാലസുബ്രഹ്മണ്യൻ, തലൈവൻകോട്ടെ മുത്തുരാജ് എന്നിവർ തട്ടിയത് 19 ലക്ഷം രൂപ.