ചേനം തരിശ് പടവിൽ തുലാസിൽ ക്രമക്കേട് കണ്ടെത്തി

Tuesday 07 March 2023 1:56 AM IST

ചേർപ്പ്: ചേനം തരിശ് പടവിൽ നെല്ല് തൂക്കം എടുക്കുന്ന ത്രാസിൽ ക്രമക്കേട് കണ്ടെത്തി. കർഷകരുടെ പരാതിയെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സബ് ഇൻസ്‌പെക്ടർ ശരത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കമ്പ്യൂട്ടർ തുലാസ് കർഷകരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയപ്പോൾ 40 കിലോ കട്ടി തൂക്കം നോക്കുമ്പോൾ ഒരു കിലോ കുറവാണ് രേഖപ്പെടുത്തിയത്. തുലാസുകൾ കൂടുതൽ പരിശോധനയ്ക്ക് വേണ്ടി വകുപ്പ് പിടിച്ചെടുത്തു. 530 ഓളം ഏക്കർ വരുന്ന തിരശ്പടവിൽ ഫെബ്രവരി 5 മുതൽ കൊയ്ത്ത് ആരംഭിച്ച് 400 ഏക്കറയിലെ നെല്ല് ചേനം തരിശ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കം എടുത്ത് സിവിൽ സപ്ലൈകോയ്ക്ക് കയറ്റി നൽകിയതിന് ശേഷമാണ് കർഷകർക്ക് തൂക്കം പിടിക്കുന്ന ത്രാസിൽ സംശയം തോന്നിയത്. സിവിൽ സപ്ലൈകോ എടുക്കുന്ന നെല്ല് വെയ്ബ്രിഡ്ജിൽ തൂക്കം എടുത്ത് പണം വിതരണം ചെയ്യണമെന്ന് കർഷക മുന്നണി നേതാക്കൾ ആവശ്യപ്പെട്ടു.