ക്ഷണക്കത്തിൽ  രണ്ട് യുവതികളുടെ പേര്, രണ്ട് പേർക്കും താലിചാർത്തി യുവാവ്, വിവാഹത്തിന് മുൻപേ രണ്ട് പേരിലും കുട്ടികളും, രാത്രിയിലെ ആഘോഷം പകർത്താൻ മാദ്ധ്യമങ്ങളുമെത്തി

Friday 10 March 2023 1:50 PM IST

ഹൈദരാബാദ് : ലിവിംഗ് ടുഗദറിന് ഇപ്പോൾ നമ്മുടെ രാജ്യത്തും യുവതീ യുവാക്കൾക്കിടയിൽ പ്രചാരമേറെയാണ്. എന്നാൽ ലിവിംഗ് ടുഗദറിൽ ഏറെ നാൾ തുടരുന്നവർ പിന്നീട് വിവാഹിതരാവുന്ന പതിവും ഇപ്പോൾ സാധാരണമാണ്. ഇത്തരത്തിൽ തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഒരു യുവാവിന്റെ വിവാഹം ഏറെ വിവാദമായിരിക്കുകയാണ്.

യുവാവിന് രണ്ട് യുവതികളുമായിട്ടായിരുന്നു ബന്ധമുണ്ടായിരുന്നത്. യെരബോരു ഗ്രാമത്തിലെ എം സത്തിബാബുവാണ് രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലെ യുവതികളുമായി ബന്ധം പുലർത്തിയത്. രണ്ടിടത്തായി കഴിഞ്ഞ രണ്ട് യുവതികളിലും ഇയാൾക്ക് ഓരോ കുട്ടികളും ഉണ്ടായിരുന്നു. മൂന്ന് വർഷമായി ലിവിംഗ് ടുഗദറിൽ കഴിഞ്ഞ യുവാവ് പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു, അതും രണ്ട് യുവതികളെ. വിവാഹ ക്ഷണക്കത്തിലും ഇയാൾ രണ്ട് യുവതികളുടെ പേര് ചേർത്തിരുന്നു.

രണ്ട് യുവതികളുടെ പേരുള്ള ക്ഷണക്കത്ത് പ്രചരിച്ചതോടെ മാദ്ധ്യമങ്ങളടക്കം വിവാഹം റിപ്പോർട്ട് ചെയ്യുന്നതിനായി ഗ്രാമത്തിലെത്തി. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിന്റെ വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകർ എത്തിയതോടെ വിവാഹം ഉദ്യോഗസ്ഥർ എത്തി മുടക്കുമോ എന്ന ആശങ്കയും യുവാവിന്റെ വീട്ടുകാർക്കുണ്ടായിരുന്നു. ഇതേതുടർന്ന് രാവിലെ നടക്കേണ്ട വിവാഹ ചടങ്ങുകൾ തലേന്ന് രാത്രിതന്നെ നടത്തുകയായിരുന്നു.

Advertisement
Advertisement