17കാരിയെ വിവാഹം ചെയ്തു, പീഡിപ്പിച്ചു; 45കാരൻ പൊലീസ് പിടിയിൽ

Friday 17 March 2023 12:50 AM IST

മൂന്നാർ: 17 കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ചതിനുശേഷം ഒളിവിൽ പോയ 45കാരൻ പിടിയിൽ. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി. രാമനാണ് (45) അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് മൂന്നാർ പൊലീസ് ഇയാളെ കുടിയിൽ നിന്ന് പിടികൂടിയത്. 

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ ജനുവരിയിലാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. മക്കളുടെ എതിർപ്പിനെ തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയി. ഇയാൾ കുടിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നുള്ള വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്.ഐ കെ.ഡി. മണിയൻ, സി.പി.ഒമാരായ ടോണി ചാക്കോ, സക്കീർ ഹുസൈൻ, അനീഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.