വീഡിയോ കോൾ വഴി ചുംബനങ്ങൾ, വിവാഹിതരും അല്ലാത്തവരുമായ നിരവധി സ്ത്രീകളുമായി ബന്ധം; അമൃത്പാലിന്റെ ചാറ്റുകളും ശബ്‌ദരേഖകളും പുറത്ത്

Thursday 23 March 2023 12:18 PM IST

ന്യൂഡൽഹി: പ്രത്യേക ഖാലിസ്ഥാൻ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്‌പാൽ സിംഗിന്റെ സ്വഭാവവൈകൃതത്തിന്റെ തെളിവുകൾ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന അമൃത്പാൽ ഇവരുടെ അശ്ലീല ദൃശ്യം പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

ആരോടും പ്രതിബദ്ധതയില്ല, നിരവധി വിവാഹേതര ബന്ധങ്ങൾ, അധികം നീളാത്ത വിവാഹബന്ധങ്ങൾ, വീഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങിയവ തെളിയിക്കുന്നതിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിൽ ഒന്നിൽ താൻ ആഗ്രഹിക്കുന്ന സ്ത്രീകളുമായി ഗൗരവകരമല്ലാത്ത ബന്ധമാണെന്ന് അമൃത്പാൽ പറയുന്നു. എന്നാൽ സ്ത്രീകൾക്ക് തന്നോടുള്ളത് ഗൗരവകരമായ ബന്ധമാണെന്നാണ് മറ്റൊരു സന്ദേശത്തിൽ ഇയാൾ പറയുന്നത്.

ചാറ്റിൽ അമൃത്പാൽ ഒരു സ്ത്രീയോടു ചോദിക്കുന്നുണ്ട് – ‘അങ്ങനെ നമ്മുടെ വിവാഹേതര ബന്ധം ആരംഭിക്കുകയല്ലേ?’ എന്ന്. നമ്മുടെ ഹണിമൂൺ ദുബായിൽ വച്ചാകാമെന്നും ഇയാൾ പറയുന്നു. ഇതിനോട് ചിരിക്കുന്ന ഇമോജികൾ നൽകിയായിരുന്നു യുവതിയുടെ മറുപടി. ഇൻസ്റ്റഗ്രാമിൽ അമൃത്പാലിനെ ഫോളോ ചെയ്യുന്ന സ്ത്രീകളിൽ വലിയൊരു ഭാഗവും ഇയാളുമായി സ്ഥിരം ചാറ്റ് ചെയ്യുന്നവരാണ്.

Advertisement
Advertisement